കേരളത്തെ മദ്യത്തിൽ മുക്കാൻ ബേവ് കോ: സംസ്ഥാനത്ത് മദ്യവിൽപ്പന ഓണ്‍ലൈനിലേക്ക്; മൊബൈൽ ആപ്പ് തയ്യാർ; സ്വിഗ്ഗിയടക്കമുള്ളവർ താൽപര്യമറിയിച്ചു.



                                            

                                                  സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ മദ്യം വിൽക്കുന്നതിനുള്ള തീരുമാനവുമായി ബെവ്കോ മുന്നോട്ട്.


 ഇതുസംബന്ധിച്ച വിശദമായ ശുപാര്‍ശ ബെവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരി സര്‍ക്കാരിന് സമര്‍പ്പിച്ചു. വരുമാന വര്‍ധനവ് ലക്ഷ്യമിട്ടാണ് ഓണ്‍ലൈനിലൂടെ നിബന്ധനകള്‍ക്ക് വിധേയമായി മദ്യവിൽപ്പനക്കൊരുങ്ങുന്നത്.


ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്കായി ബെവ്‍കോ മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കി.


 സ്വിഗ്ഗിയടക്കമുള്ള ഓണ്‍ലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകള്‍ താത്പര്യം അറിയിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് ബെവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരി വ്യക്തമാക്കുന്നത്.


 മൂന്നുവര്‍ഷം മുമ്പും സര്‍ക്കാരിനോട് ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്ക് അനുമതി തേടിയിരുന്നു. എന്നാൽ, സര്‍ക്കാര്‍ അനുമതി നൽകിയിരുന്നില്ല. 


23 വയസിന് മുകളിലുള്ളവര്‍ക്കായിരിക്കും ഓണ്‍ലൈനിൽ മദ്യം വാങ്ങാൻ കഴിയുക. 


മദ്യം നൽകുന്നതിന് മുമ്പ് പ്രായം തെളിയിക്കുന്ന രേഖ നൽകണം. ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്ക് പുറമെ വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കണമെന്നും ബെവ്‍കോ ശുപാര്‍ശ നൽകിയിട്ടുണ്ട്.


 മദ്യവിൽപ്പന വര്‍ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. 


വിനോദ സഞ്ചാരികളടക്കം വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കണമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചിട്ടുണ്ടെന്നാണ് ബെവ്കോ അധികൃതര്‍ വ്യക്തമാക്കുന്നത്.


 വിദേശ നിര്‍മിത ബിയര്‍ വിൽപ്പനയും അനുവദിക്കണമെന്ന് ബെവ്കോ ആവശ്യപ്പെട്ടിട്ടുണ്ട്.


ഇതേ സമയം ഓൺലൈൻ വഴി വീടുകളിൽ മദ്യം എത്തിയ്ക്കാനുള്ള തീരുമാനം  അവശേഷിക്കുന്നവരെ കുടി മദ്യപാനികളാക്കുമെന്നാണ് പ്രധാന വിമർശനം.


മദ്യപാനികളിൽ ഭൂരിഭാഗവും ബീവറേജസ് വന്ന് ക്യൂ നിന്ന്മദ്യം വാങ്ങാൻ താല്പര്യപ്പെടാത്തവരാണ്

അതിനാൽ അവരുടെ മദ്യ ഉപയോഗവും പരിമിതമാണ്. 

 മദ്യം രഹസ്യമായി  ഓൺലൈൻ വഴി ലഭിക്കാൻ തുടങ്ങുതോടെ മദ്യത്തിന് അടിമയായി തീരുകയും ചെയ്യുമെന്ന് വിമർശനം ഉയരുന്നു.


സാധരണ 18- 24 വയസ് വരെയുള്ളവർ മദ്യം വാങ്ങാൻ ഔട്ട്ലെറ്റ് കളിൽ വരാറില്ല.

മദ്യ ലഭ്യത കുടുമ്പോൾ അവരും ക്രമേണ മദ്യത്തിന് അടിമകളാകാമെന്നതിൽ സംശയമില്ല.




ഓൺലൈൻ വഴിയുള്ള മദ്യത്തിൻ്റെ ലഭ്യത 18 ൽ മേൽ പ്രായമുള്ള കുട്ടികളാണെന്നും ഉണ്ട്

Post a Comment

0 Comments